കിഫ്ബിയുടെ മറവിൽ നടന്നത് സർവ്വത്ര തട്ടിപ്പും കൊള്ളയും കുടുംബവാഴ്ചയുമെന്ന ഞെട്ടിക്കുന്ന ആരോപണം ശക്‌തമാകുന്നു.കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് വലിയ തോതിലുള്ള സാമ്പത്തിക ധൂര്‍ത്തിനും അഴിമതികള്‍ക്കും വഴിമരുന്നിട്ട കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) നടന്നത് സമാനതകളില്ലാത്ത കൊള്ളയും പിന്‍വാതില്‍ നിയമനങ്ങളുമാണെന്നതിന്റെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായിരുന്ന ഡോ. കെ.എം. എബ്രഹാമിന്റെ മറവില്‍ തഴച്ചുവളര്‍ന്ന സര്‍വ്വത്ര കുടുംബാധിപത്യത്തിന്റെ രേഖകള്‍ കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അടിയന്തര ഫയലുകള്‍ വിളിപ്പിച്ചു. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് കോടികള്‍ ശമ്പളമായി തരംതിരിച്ചു നല്‍കിയ ഈ 'കേരളത്തെ കൊള്ളയടിച്ച പഴയ കഥ' പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് പൂട്ടിടുകയാണ്.
കിഫ്ബിയില്‍ കെ.എം. എബ്രഹാമിന്റെ ഏറ്റവും അടുത്ത വിശ്വസ്തയായിരുന്ന സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയെ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിലാണ് ഈ അവിശുദ്ധ സാമ്രാജ്യത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ചിട്ടും എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് ഈ വനിതാ ഉദ്യോഗസ്ഥയ്ക്ക് കിഫ്ബിയില്‍ പുനര്‍നിയമനം നല്‍കിയത്. സര്‍ക്കാരില്‍ നിന്നുള്ള പെന്‍ഷനും കിഫ്ബിയില്‍ നിന്നുള്ള ഉയര്‍ന്ന ശമ്പളവും ഇവര്‍ ഒരേസമയം കൈപ്പറ്റിപ്പോന്നു. ഇതേ സ്വാധീനം ഉപയോഗിച്ച് ഇവരുടെ ഭര്‍ത്താവിന് കിഫ്ബിക്ക് കീഴിലുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ സംവിധാനത്തില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി സംഘടിപ്പിച്ചു നല്‍കുകയും ചെയ്തു.
ഈ ഉദ്യോഗസ്ഥ കുടുംബത്തിന്റെ കൊള്ള അവിടെയും തീര്‍ന്നില്ല. ഇവരുടെ ഒരു മകന് കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ 'കിഫ്‌കോണിലും' രണ്ടാമത്തെ മകന് കെ-ഡിസ്‌കിലുമാണ് കസേരയൊരുക്കിയത്. കിഫ്ബി, കിഫ്‌കോണ്‍, കെ-ഡിസ്‌ക് എന്നീ മൂന്ന് സ്ഥാപനങ്ങളും ഡോ. കെ.എം. എബ്രഹാം തന്റെ അപ്രമാദിത്വത്തില്‍ കൊണ്ടുനടന്നിരുന്ന സമാന്തര സാമ്രാജ്യങ്ങളായിരുന്നു. ഒരേ വ്യക്തികളുടെ കുടുംബത്തിലെ എല്ലാവര്‍ക്കും ഉയര്‍ന്ന ശമ്പളമുള്ള തസ്തികകള്‍ ഇത്തരത്തില്‍ തരംതിരിച്ചു നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയും സ്വാധീനവുമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ഇതിന് പുറമെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയിലെ ഒരു പ്രധാന ഉന്നത ഉദ്യോഗസ്ഥന്റെ കുടുംബവും കിഫ്ബിയെ ഒരു മേച്ചില്‍പ്പുറമാക്കി മാറ്റിയിരുന്നു. ഈ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കും മകനും കിഫ്ബിയില്‍ നിയമനം നല്‍കിയതിലൂടെ സിവില്‍ സര്‍വീസിലെ ഒരു പ്രത്യേക ലോബി തന്നെ ഇവിടെ സമാന്തര ഭരണം നടത്തിയിരുന്നതായി തെളിഞ്ഞിരിക്കുകയാണ്. വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ കിഫ്ബിയുടെ പ്രധാന തസ്തികകളില്‍ തുടരുന്ന പ്രവണതയ്ക്ക് പിന്നില്‍ ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളാണെന്ന് ക്യാബിനറ്റ് സബ് കമ്മിറ്റിയുടെ പ്രാഥമിക പരിശോധനകളിലും വ്യക്തമായിരുന്നു. ഇതിനൊപ്പം പല കേസുകളും മുഖ്യമന്ത്രി കണ്ടെത്തി.
ഇത്തരം സര്‍വ്വത്ര കുടുംബാധിപത്യത്തിനും പിന്‍വാതില്‍ നിയമനങ്ങള്‍ക്കും തടയിടാനാണ് കിഫ്ബിയെ പൂര്‍ണ്ണമായും പുനഃസംഘടിപ്പിച്ച് ധനവകുപ്പിന്റെ നേരിട്ടുള്ള പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാന്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇനി മുതല്‍ യോഗ്യതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ധനവകുപ്പിലെ ജീവനക്കാരെയും മാത്രമായിരിക്കും കിഫ്ബിയിലേക്ക് നിയോഗിക്കുക. നിലവില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന 50 പേരുള്‍പ്പെടെ 400-ഓളം കരാര്‍ ജീവനക്കാരാണ് കിഫ്ബിയില്‍ ഉള്ളത്. ഇവരെ ഘട്ടംഘട്ടമായി പൂര്‍ണ്ണമായി ഒഴിവാക്കാനാണ് പുതിയ ഭരണകൂടത്തിന്റെ നീക്കം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ പദവി വഹിച്ചിരുന്ന ഡോ. കെ.എം. എബ്രഹാം ഉള്‍പ്പെടെയുള്ളവരുടെ കാലത്ത് നടന്ന എല്ലാ നിയമനങ്ങളെക്കുറിച്ചും അവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രമായ ഒരു വിജിലന്‍സ് അല്ലെങ്കില്‍ പ്രത്യേക ഏജന്‍സി അന്വേഷണത്തിനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്.
കിഫ്ബിയിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും വിവിധ തസ്തികകളിലായി വിരമിച്ച ഉദ്യോഗസ്ഥരുടെ വലിയൊരു നിര തന്നെയുണ്ടെന്ന് വിവിധ സമിതികളുടെ പ്രാഥമിക പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. ധനവകുപ്പില്‍ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ കിഫ്ബിയുടെ ഉന്നത സ്ഥാനങ്ങളില്‍ ഒരേസമയം തുടരുന്ന പ്രവണതയാണ് ഇവിടെയുള്ളത്. ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ കിഫ്ബിയുടെ മറ്റ് പ്രമുഖ തസ്തികകളില്‍ ജോലി ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്ക്, ഇതുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലും ഇത്തരത്തില്‍ വലിയൊരു അവിശുദ്ധ കൂട്ടുകെട്ട് തന്നെയുണ്ടെന്നാണ് സൂചന. കിഫ്ബിയില്‍ വിവിധ വിഭാഗങ്ങളുണ്ടെങ്കിലും മേല്‍നോട്ടം വഹിക്കുന്ന പ്രമുഖ തസ്തികകളെല്ലാം ഇത്തരം വ്യക്തികളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇതിനെല്ലാം തടയിടാനാണ് പുതിയ പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നത്. കിഫ്ബിയിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും വിവിധ തസ്തികകളിലായി വിരമിച്ച ഉദ്യോഗസ്ഥരുടെ വലിയൊരു നിര തന്നെയുണ്ടെന്ന് വിവിധ സമിതികളുടെ പ്രാഥമിക പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. ധനവകുപ്പില്‍ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ കിഫ്ബിയുടെ ഉന്നത സ്ഥാനങ്ങളില്‍ ഒരേസമയം തുടരുന്ന പ്രവണതയാണ് ഇവിടെയുള്ളത്. ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ കിഫ്ബിയുടെ മറ്റ് പ്രമുഖ തസ്തികകളില്‍ ജോലി ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്ക്, ഇതുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലും ഇത്തരത്തില്‍ വലിയൊരു അവിശുദ്ധ കൂട്ടുകെട്ട് തന്നെയുണ്ടെന്നാണ് സൂചന. കിഫ്ബിയില്‍ വിവിധ വിഭാഗങ്ങളുണ്ടെങ്കിലും മേല്‍നോട്ടം വഹിക്കുന്ന പ്രമുഖ തസ്തികകളെല്ലാം ഇത്തരം വ്യക്തികളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇതിനെല്ലാം തടയിടാനാണ് പുതിയ പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നത്.
കിഫ്ബി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നിലവില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായി ഒഴിവാക്കാനാണ് തീരുമാനം. നിലവിലുള്ള ധനവകുപ്പിലെ ജീവനക്കാരെയും കൃത്യമായ യോഗ്യതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മാത്രമായിരിക്കും ഇനി കിഫ്ബിയിലേക്ക് നിയോഗിക്കുക. കിഫ്ബിയിലെ അനാവശ്യ തസ്തികകളും ധൂര്‍ത്തും ഇതിലൂടെ വലിയൊരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. നിലവില്‍ 400-ഓളം ജീവനക്കാരാണ് കരാര്‍ അടിസ്ഥാനത്തില്‍ കിഫ്ബിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 50-ല്‍ കൂടുതല്‍ പേര്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന ഉന്നത തസ്തികകളിലുള്ളവരാണ്. ഇവരെല്ലാം ഇപ്പോള്‍ ചെയ്യുന്ന ജോലിയും അവരുടെ നിയമന രീതിയും വിശദമായി പരിശോധിക്കും. നിലവില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരവും മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായിരുന്ന ഡോ. കെ.എം. എബ്രഹാമിന്റെ വിശ്വസ്തരായി ഇവിടെ തുടരുന്നവരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ പദവി വഹിച്ചിരുന്ന ഡോ. കെ.എം. എബ്രഹാം ഉള്‍പ്പെടെയുള്ളവരുടെ കാലത്താണ് ഇത്തരം നിയമനങ്ങളും സാമ്പത്തിക ബാധ്യതകളും ഉയര്‍ന്നതെന്നാണ് സമിതികളുടെ കണ്ടെത്തല്‍. വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ കിഫ്ബിയുടെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ വലിയ അഴിച്ചുപണി. പുതിയ മാറ്റങ്ങളോടെ കിഫ്ബി എന്ന വികസന ബോര്‍ഡ് കൂടുതല്‍ സുതാര്യവും ജനകീയവുമാകുമെന്നാണ് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നത്.
Officials and retired officials have taken the reins of the collapsed KIIFB. Allegations of family rule.






















